കോഴിക്കോട്: ഇസ്ലാമിക ആഘോഷങ്ങളിലും പൊതുപരിപാടികളിലും സ്ത്രീകൾ പങ്കെടുക്കുന്നതും വേദി പങ്കിടുന്നതും സംബന്ധിച്ച് കർശന നിർദേശങ്ങളുമായി സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ വേദികളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും, ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾ ലംഘിച്ച് മുന്നോട്ട് പോകുന്നത് തടയണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇതുസംബന്ധിച്ച് സമുദായത്തിലെ മഹല്ലുകൾക്കും മദ്രസകൾക്കും സമസ്ത സർക്കുലർ അയച്ചിട്ടുണ്ട്.
നബിദിനാഘോഷങ്ങളിലടക്കം സ്ത്രീകൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കും ചർച്ചകൾക്കും പിന്നാലെയാണ് സംഘടനയുടെ ഈ നീക്കം. ‘ഇസ്ലാമിക ആഘോഷങ്ങൾ അതിരുകടക്കരുത്, മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണം’ എന്ന തലക്കെട്ടോടെയാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രധാന നിർദേശങ്ങൾ:
-
ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിക്കണം: മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവൻ ആഘോഷങ്ങളും പരിപാടികളും തികച്ചും ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്താൻ മഹല്ല് ഭാരവാഹികളും മദ്രസ, പള്ളി കമ്മിറ്റികളും പ്രത്യേക ജാഗ്രത പുലർത്തണം.
-
അന്യപുരുഷന്മാർക്കിടയിൽ യുവതികൾ എത്തുരുത്: പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നതും, ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയിണക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അത് അനുവദനീയമല്ലെന്നും സമസ്ത വ്യക്തമാക്കുന്നു.
-
മതകീയ മൂല്യങ്ങൾക്ക് മുൻഗണന: ഇസ്ലാമിക മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മുഴുവൻ പരിപാടികളും സംഘടിപ്പിക്കേണ്ടത്. വരുംതലമുറയിലേക്ക് സന്മാർഗീയമായ മാതൃകകൾ പകർന്നുനൽകാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പ്രസ്താവന കൂട്ടിച്ചേർക്കുന്നു.
#KanthapuramAPAboobackerMusliyar #Samastha #KanthapuramFaction #KozhikodeNews #KanthapuramCircular #IslamicRules #MahalluNews #KeralaNews #MalayalamNews
