ഇന്ത്യയിൽ ക്യാൻസർ കേസുകൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്ലാസ്റ്റിക് പാത്രങ്ങൾ മുതൽ സംസ്കരിച്ച ഭക്ഷണങ്ങൾ വരെയുള്ള ദൈനംദിന അടുക്കള വസ്തുക്കൾ പതിവായി ഉപയോഗിക്കുക ചെയ്താൽ ആരോഗ്യപരമായ അപകടസാധ്യതകൾ വർദ്ധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
2026 ആകുമ്പോഴേക്കും പ്രതിവർഷം 15 ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാം. ജീവിതശൈലിയും ജനിതകശാസ്ത്രവും പങ്കു വഹിക്കുന്നുണ്ടെങ്കിലും നമ്മുടെ വീടുകളിലെ ചില നിത്യോപയോഗ വസ്തുക്കളും ആരോഗ്യപരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ പലർക്കും ഏറെ പ്രിയമാണ്. പക്ഷേ പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ആഴത്തിൽ വറുത്ത ഭക്ഷണങ്ങൾ എന്നിവയുടെ പതിവ് ഉപഭോഗം ആരോഗ്യത്തിന് ഹാനികരമാകും. ഈ ഭക്ഷണങ്ങളിൽ പലപ്പോഴും രാസവസ്തുക്കളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട. ഇത് കാലക്രമേണ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.
പാത്രം കഴുകുന്ന സ്പോഞ്ച് പോലും അപകടകരമാകാം. ഈ സ്പോഞ്ചുകളിൽ അദൃശ്യമായ ബാക്ടീരിയകൾ ഉണ്ടാകാം. അവ പാത്രങ്ങളിലേക്ക് പറ്റിപിടിക്കുകയും ശരീരത്തിൽ പ്രവേശിക്കുകയും രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യും.
പഞ്ചസാര കൂടുതലുള്ള ഭക്ഷണപാനീയങ്ങൾ, പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ്, മിതമായി കഴിക്കണം. അമിതമായ പഞ്ചസാര കഴിക്കുന്നത് പ്രമേഹം പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ക്യാൻസർ സാധ്യതയും വർദ്ധിപ്പിക്കും.
അടുക്കളകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. അവയിൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലേക്ക് ചേരാം. പ്രത്യേകിച്ച് ചൂടായിരിക്കുമ്പോൾ. മൈക്രോപ്ലാസ്റ്റിക്സും വിഷവസ്തുക്കളും ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ പ്ലാസ്റ്റിക്കിൽ ഭക്ഷണം സൂക്ഷിക്കുന്നതോ വീണ്ടും ചൂടാക്കുന്നതോ ഒഴിവാക്കുക.
നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നത് സൗകര്യപ്രദമാണ്. പക്ഷേ അവ ദോഷകരവുമാണ്. അമിതമായി ചൂടാകുമ്പോൾ ഈ പാത്രങ്ങളിലെ ആവരണം വിഷാംശമുള്ള രാസവസ്തുക്കൾ പുറത്തുവിടാൻ സാധ്യതയുണ്ട്. ഇത് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.
പോറലുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ നോൺ-സ്റ്റിക്ക് കുക്ക്വെയർ ഉപയോഗിക്കരുത്. കേടായാൽ അപ്പോൾ തന്നെ മാറ്റുക. പഴകിയ കോട്ടിംഗുകൾ ഭക്ഷണവുമായി കലരുകയും കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
